മാവൂര്‍: നിരോധം നിലനില്‍ക്കെ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മൂന്നു ലോറികള്‍ മാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തമംഗലം നായര്‍കുഴിക്കു സമീപം ഏരിമലയില്‍നിന്ന് രണ്ടു ലോറികളും കൂളിമാടിനടുത്ത് എരഞ്ഞിപറമ്പില്‍ ഒരു ലോറിയുമാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച രാവിലെ ഏരിമലയില്‍നിന്നും എരഞ്ഞിപറമ്പില്‍നിന്നുമാണ് ആദ്യം ലോറികള്‍ പിടിച്ചത്. വൈകുന്നേരം ആറു മണിയോടെയാണ് ഏരിമലയില്‍നിന്ന് മൂന്നാമത്തെ ലോറി പിടിച്ചത്. മൂന്നു ലോറികളില്‍നിന്നായി അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴുപറമ്പ് കുനിയിലല്‍ പിലാക്കണ്ടി ഫായിസ്മോന്‍ (28), ചെറുവാടി തോടായില്‍ പറമ്പ് നിസാം (28), വാലില്ലാപ്പുഴ ആങ്ങാടന്‍ ജുനൈസ് (24), കുനിയില്‍ കൊടിയത്തൂര്‍ മണ്ണില്‍ ചീരാത്ത് ഷംസുദ്ദീന്‍ (30), കൊടിയത്തൂര്‍ എരഞ്ഞിമാവ് ലാഹിഖ് അലി (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാവൂര്‍ എസ്.ഐ ചാലില്‍ ശശിധരന്‍, ഗ്രേഡ് എസ്.ഐ പി. അഷ്റഫ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം. രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജദീര്‍ പൊറ്റശ്ശേരി, ശിവദാസന്‍, ശ്രീജിത്ത് കണ്ണിപറമ്പ്, കെ.പി. മധു, ഹസീബ് മലയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത ലോറികള്‍ മാവൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.