കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ക്ളര്‍ക്ക്, പ്യൂണ്‍, മീനിയല്‍ എന്നിവരെക്കൊണ്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ജോലികള്‍കൂടി ചെയ്യിക്കണമെന്ന ജോയന്‍റ് ഡയറക്ടറുടെ ഉത്തരവില്‍ പ്രതിഷേധം. ഉത്തരവ് ഏകാധിപത്യ നീക്കമാണെന്ന് കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു. കെ.ഇ.ആര്‍ പ്രകാരം ഹൈസ്കൂളുകളില്‍ 700 കുട്ടികള്‍ക്ക് ഒരു ക്ളര്‍ക്ക്, രണ്ട് ഓഫിസ് അറ്റന്‍ഡന്‍റ്, രണ്ട് മീനിയല്‍ എന്നിങ്ങനെയും 1500നു മുകളില്‍ കുട്ടികള്‍ക്ക് രണ്ട് ക്ളര്‍ക്ക്, രണ്ട് ഓഫിസ് അറ്റന്‍ഡന്‍റ്, മൂന്ന് മീനിയല്‍ എന്നിങ്ങനെയുമാണ് ജീവനക്കാരുടെ എണ്ണം. ഇത്രയും ജീവനക്കാരെക്കൊണ്ട് നിലവിലെ ജോലി ചെയ്തുതീര്‍ക്കുക പ്രയാസകരമാണ്. നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണമെന്ന് നിരന്തരമായി ആവശ്യമുയര്‍ന്നുകൊണ്ടിരിക്കെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ജോലികൂടി ചെയ്യണമെന്ന ഉത്തരവിറക്കിയത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് വി.ഐ. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് മാത്യു, കെ.കെ. നാരായണന്‍, രാജീവന്‍ കൊളത്തൂര്‍, ടി.ജെ. കുരുവിള, സി.പി. ആന്‍റണി, എം.എം. പവിത്രന്‍, എ.ഇ. ബിജു, കെ. ശിവദാസന്‍, സുരേഷ് ചെറളായി, എം.കെ. കുഞ്ഞബ്ദുല്ല, ചന്ദ്രശേഖരന്‍, സി.പി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.