ബഗ്ദാദ്: ഇറാഖിൽ മൂന്നിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 22 പേ൪ കൊല്ലപ്പെട്ടു. ബഗ്ദാദിന് 80 കിലോമീറ്റ൪ അകലെ ദുജൈലിലെ സുരക്ഷാ ചെക് പോയൻറിൽ നടന്ന ചാവേ൪ ആക്രമണത്തിൽ ഏഴു പേ൪ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച കാ൪ ഇടിച്ചുകയറ്റിയ ആക്രമണത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്കു നടന്ന സ്ഫോടനത്തിൽ 15 പേ൪ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ത൪മിയ നഗരത്തിലെ മാ൪ക്കറ്റിലുണ്ടായ മറ്റൊരു ബോംബ് സ്ഫോടനത്തിൽ നാലു പേ൪ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവിടെ 17 പേ൪ക്ക് പരിക്കേറ്റു.
ഫലൂജയിൽ നടന്ന ഷെല്ലാക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.