ഉമ്മളത്തൂരില്‍ ബി.ജെ.പി–സി.പി.എം സംഘര്‍ഷം: ആറുപേര്‍ക്ക് പരിക്ക്

വെള്ളിപറമ്പ്: ഉമ്മളത്തൂര്‍ മീത്തലില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ആറു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തേകാലോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനായ നെല്ലിശ്ശേരിത്താഴത്ത് മേലാര്‍പൊയില്‍ ബാലന്‍െറ വീട്ടിലാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ബാലന്‍െറ ഭാര്യ നെലി്ളശ്ശേരി താഴം ഹൗസില്‍ പ്രേമ (53), മകന്‍ ബിജു (36), ബാലന്‍െറ സഹോദരന്‍ നെല്ലിശ്ശേരി താഴം ഹൗസില്‍ വേലായുധന്‍ (63), ബിജുവിന്‍െറ സുഹൃത്ത് വെള്ളിപറമ്പ് വടക്കേ ഇളയിടത്ത് ഹൗസില്‍ രതീഷ് (35) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഏഴിന് ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ അര്‍ജുനന്‍ (22), അഭിലാഷ് (20) എന്നിവരെ നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ ആറുപേരും സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് ഉമ്മളത്തൂരിലെ കല്യാണ വീട്ടില്‍ ഇരുവിഭാഗവും തമ്മില്‍ ചെറിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.