മഞ്ചേരി: പാപ്പിനിപ്പാറ നരിക്കപ്പാറയിലെ കരിങ്കല്‍ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സമീപത്തെ വീടുകളും കരിങ്കല്‍ക്വാറിയും ഇവര്‍ സന്ദര്‍ശിച്ചു. ആറുമീറ്ററിലധികം താഴ്ചവന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടണമെന്ന തീരുമാനത്തിന്‍െറ ഭാഗമായി ആര്‍.ഡി.ഒ നേരത്തെ നല്‍കിയ നിര്‍ത്തിവെക്കല്‍ ഉത്തരവിനെതിരെ ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. അതിനുശേഷം പ്രവര്‍ത്തിച്ചു തുടങ്ങിയ ക്വാറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 20 മുതല്‍ ക്വാറിയില്‍ ഖനനം നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.