മോദിക്ക് ക്ളീന്‍ ചിറ്റ്: സാകിയ ജാഫരി ഹൈകോടതിയില്‍

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നൽകിയതിനെതിരെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണസംഘത്തിൻെറ ക്ളീൻ ചിറ്റ് കീഴ്ക്കോടതി ശരിവെച്ചതിനെതിരെയാണ് സാകിയ ജാഫരി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്.
2002 ഫെബ്രുവരി 28നുണ്ടായ ഗുൽബ൪ഗ സൊസൈറ്റി കൂട്ടക്കൊലയിലാണ് മറ്റു 69 പേ൪ക്കൊപ്പം ജാഫരിയും കൊല്ലപ്പെട്ടത്. കേസിൽ മോദിക്ക് ക്ളീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘത്തിൻെറ അന്തിമറിപ്പോ൪ട്ടിനെതിരെ സാകിയ ജാഫരി നൽകിയ പെറ്റീഷൻ അഹ്മദാബാദിലെ കോടതി തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.