ബാങ്കോക്: പൊതുതെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ മാറ്റിവെക്കാവുന്നതാണെന്ന് തായ്ലൻഡ് ഭരണഘടനാ കോടതി. പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകൃതിപക്ഷ പ്രക്ഷോഭം തുടരുന്ന തായ്ലൻഡിൽ ഫെബ്രുവരി രണ്ടിന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയാനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിൽ എതി൪പ്പില്ളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കമീഷനും തമ്മിലുള്ള വ്യക്തമായ കരാറിൻെറ അടിസ്ഥാനത്തിൽ മാത്രമെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാവൂ എന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി രാജിവെച്ച് പൊതു കാവൽ സ൪ക്കാറിൻെറ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അതേസമയം, നിശ്ചയിച്ച തീയതിയിൽത്തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടിലാണ് സ൪ക്കാ൪. നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.