കൊല്ലം: സോളാ൪ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻെറ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസിൽ പ്രതിഭാഗം തുട൪ വാദം ജില്ലാ സെഷൻസ് കോടതി ജനുവരി 15ലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് പ്രതിഭാഗം വാദം ആരംഭിച്ചത്. പ്രതിഭാഗം അഭിഭാഷകൻ ബി.എൻ. ഹസ്കറിന് അസുഖം മൂലം ഹാജരാകാനാവില്ളെന്ന് അറിയിച്ചതിനെ തുട൪ന്ന് ഇന്നലത്തെ വാദം മാറ്റുകയായിരുന്നു.
മരണകാരണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ളെന്നാണ് പ്രതിഭാഗത്തിൻെറ പ്രധാനവാദം. രശ്മിക്ക് കരൾവീക്കം ഉണ്ടായിരുന്നുവെന്നും ഇത് പ്രത്യേക കാരണമില്ലാതെയുള്ള അസുഖമോ, കീടനാശിനിയോ മറ്റ് വിഷാംശങ്ങളോ ഉള്ളിൽ ചെന്നതുകൊണ്ടോ അല്ളെന്നും മദ്യത്തിൻെറ തുട൪ച്ചയായ ഉപയോഗം മൂലമായിരുന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിൻെറ കഴിഞ്ഞ ദിവസത്തെ വാദം. എന്നാൽ, രശ്മിയെ മദ്യം നൽകിയശേഷം ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.