കൊച്ചി: ക്വാറിയിൽ വീണ് മരിച്ച രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് മനുഷ്യാവകാശ കമീഷൻ വിധിച്ച ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാവില്ളെന്ന് സ൪ക്കാ൪. കുട്ടികളുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്നും സ൪ക്കാ൪ ഉത്തരവാദിയല്ളെന്നും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ൪ക്കാ൪ ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
വീട്ടിലേക്കുള്ള വഴിയോരത്തെ ക്വാറിയിൽ വീണ് മരിച്ച കാസ൪കോട് പൊയ്നാച്ചി സ്വദേശികളായ ഏഴും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് നഷ്ടം പരിഹാരം നൽകുന്നതിനെതിരെയാണ് സ൪ക്കാറിൻെറ അപ്പീൽ. 2007 ജൂൺ 15നാണ് ചെറുകര അബൂബക്ക൪ സിദ്ദീഖിൻെറ മകൾ ഏഴു വയസ്സുകാരി ഷാനിബയും അയൽവാസിയായ അബ്ദുൽ റഷീദിൻെറ മകൾ നാലുവയസ്സുകാരി റംസീനയും ക്വാറിയിൽ വീണ് മുങ്ങിമരിച്ചത്. തുട൪ന്ന് മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.മനുഷ്യാവകാശ കമീഷൻെറ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീൽ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.