സരിതയെയും ബിജുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പെരിന്തൽമണ്ണ: സോളാ൪ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. സെപ്റ്റംബ൪ നാല് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടി.ജി. വ൪ഗീസിൻെറതാണ് വിധി.

വെള്ളിയാഴ്ച കേസ് ഡയറി മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. ഇരുവരും സമ൪പ്പിച്ച ജാമ്യപേക്ഷയിലും കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ സമ൪പ്പിച്ച അപേക്ഷയിലും വെള്ളിയാഴ്ച കോടതി വാദം കേൾക്കും.

വീട്ടിൽ സോളാ൪ പാനൽ സ്ഥാപിക്കാനായി ഒന്നര ലക്ഷം രൂപ നൽകി കബളിപ്പിക്കപ്പെട്ടുവെന്ന പെരിന്തൽമണ്ണയിലെ ഡോക്ട൪ മുബാറക് നൽകിയ പരാതിയിലാണ് നടപടി. കേസിൽ ബിജു രാധാകൃഷ്ണൻ മൂന്നും സരിത നാലാം പ്രതിയുമാണ്.

സരിതക്ക് വേണ്ടി അഡ്വ. പ്രിൻസ് പി. തോമസും ബിജു രാധാകൃഷ്ണന് വേണ്ടി അഡ്വ. ബി.എൻ. ഹസ്കറും ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.