തിരുവനന്തപുരം: സോളാ൪ കേസിൽ സരിതയുടെ മൊഴിമാറ്റം നടന്നത് പത്തനംതിട്ട ജയിലിൽ അജ്ഞാതന്‍്റെ സന്ദ൪ശനത്തിനു ശേഷമെന്ന് സൂചന. അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സരിതയുടെ അഭിഭാഷകൻ ഫെനിയോടൊപ്പം ജയിലിൽ എത്തിയ ഈ വ്യക്തിയെ കുറിച്ച് ഒന്നും തന്നെ ജയിൽ രേഖകളിൽ ഇല്ല. ഇയാൾ സരിതാ നായരുമായി കുറച്ചു നേരം സംസാരിച്ചതിന് ജയിൽ അധികൃത൪ സാക്ഷിയാണ്.
ഇയാൾ ആയിരിക്കാം മൊഴിമാറ്റത്തിലെ ഇടനിലക്കാരനായി വ൪ത്തിച്ചതെന്നാണ് സൂചന. വൻ സാമ്പത്തിക ഇടപാടിനുള്ള നിലമൊരുക്കൽ ആണ് ഈ കൂടിക്കാഴ്ചയിൽ നടന്നതെന്നാണ് കരുതുന്നത്. ഇയാളുടെ സന്ദ൪ശനത്തിന് ശേഷം പത്തനംതിട്ട കോടതിയിൽ എത്തിച്ചപ്പോൾ തട്ടിപ്പിലെ തുക മുഴുവൻ തിരികെ നൽകാൻ തയ്യാറണെന്ന് സരിത വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.