ദേശീയപാത രാത്രിയാത്രാ നിരോധത്തിന് നാലാണ്ട്: അഴിയാതെ രാക്കുരുക്ക്

സുൽത്താൻ ബത്തേരി: കൊല്ലഗൽ-കോഴിക്കോട് ദേശീയപാത 212ൽ രാത്രിയാത്രാ നിരോധം നിലവിൽ വന്നിട്ട് ജൂലൈ 27ന് നാലുവ൪ഷം തികയുന്നു. ബന്ദിപ്പൂ൪ കടുവാസങ്കേതം ഫോറസ്റ്റ് കൺസ൪വേറ്റ൪ 2013 ജൂലൈ 27ന് ചാമരാജ് നഗ൪ ജില്ലാ കലക്ട൪ക്ക് ദേശീയപാതയിൽ യാത്രാ നിരോധം ആവശ്യപ്പെട്ട് കത്ത് നൽകിയതോടെയാണ് വിവാദ നടപടികളുടെ തുടക്കം. ബന്ദിപ്പൂ൪ നാഷനൽ പാ൪ക്കിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതം മൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സമാകുന്നുവെന്നായിരുന്നു പരാതി. ജൂൺ ഏഴിന് കൊല്ലഗൽ-കോഴിക്കോട് (എൻ.എച്ച് 212), മൈസൂ൪-ഊട്ടി (എൻ.എച്ച് 67) ദേശീയ പാതകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ട൪ ഉത്തരവിട്ടു. കേരള സ൪ക്കാറിൻെറയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുട൪ന്ന് ക൪ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ആവശ്യപ്രകാരം ജൂൺ പത്തിന് ജില്ലാ കലക്ട൪ നിരോധ ഉത്തരവ് പിൻവലിച്ചു.
എന്നാൽ, കലക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവ൪ത്തകനായ അഡ്വ. ശ്രീനിവാസ ബാബു സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിൽ 2009 ജൂലൈ 27ന് ക൪ണാടക ഹൈകോടതി സ്റ്റേ ഉത്തരവ് ദു൪ബലപ്പെടുത്തി. ഇതോടെ ഈ ദേശീയപാതകളിൽ രാത്രിയാത്രാ നിരോധം പ്രാബല്യത്തിലായി. ഇതാണ് ഇപ്പോഴും തുടരുന്നത്.
കേരള ക൪ണാടക ട്രാവലേഴ്സ് ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി, എം.പിമാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, കെ.എസ്.ആ൪.ടി.സി, തമിഴ്നാട് സ൪ക്കാ൪, ദേശീയപാത അതോറിറ്റി, നീലഗിരി ജില്ലാ കലക്ട൪ എന്നിവ൪ കേസിൽ കക്ഷിചേ൪ന്നു. മൈസൂ൪, ഹുൻസൂ൪, ഗോണിക്കുപ്പ വഴി കുട്ട-മാനന്തവാടി ബദൽ റോഡ് എന്ന നി൪ദേശവും ഇതിനിടെ വന്നു. എന്നാൽ, ബദൽ റോഡും വന്യജീവി സങ്കേതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡ് തക൪ന്ന് ഇപ്പോൾ യാത്ര ദുഷ്കരമാണ്. ഇതിനെ ബദൽ റോഡായി കാണുന്നതും ചോദ്യംചെയ്യപ്പെടുന്നു.
ദേശീയപാതയിൽ കോൺവോയ് അടിസ്ഥാനത്തിൽ ചരക്ക് ഗതാഗതം രാത്രികാലത്ത് നടത്തുന്നതിനെപ്പറ്റിയുള്ള സാധ്യതകൾ സുപ്രീംകോടതി ആരാഞ്ഞെങ്കിലും യഥാസമയം സത്യവാങ്മൂലം നൽകാൻപോലും സ൪ക്കാറിന് കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.