സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്‍ററിന് കാരുണ്യഫണ്ടില്‍നിന്ന് 31.5 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ജില്ലാ-താലൂക്കാശുപത്രികളിൽ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കാൻ കാരുണ്യ ബനവലൻറ്  ഫണ്ടിൽ നിന്ന് 31.5 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. കാരുണ്യ ഡയാലിസിസ് സെൻറ൪ എന്നായിരിക്കും ഈ കേന്ദ്രങ്ങൾ അറിയപ്പെടുക.
പുറമേ അഞ്ച് മെഡിക്കൽ കോളജുകൾക്ക് 10 ഡയാലിസിസ് യന്ത്രങ്ങൾ വീതമുള്ള ഓരോ യൂനിറ്റ് സ്ഥാപിക്കുന്നതിനായി അഞ്ച് കോടിയും അനുവദിക്കും. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന സംസ്ഥാനതലസമിതിയാണ് ധനസഹായം അനുവദിച്ചത്.
ഇതിനകം 14,895 രോഗികൾക്കായി മൊത്തം 150.83 കോടി അനുവദിച്ചു.
വിവിധ ജില്ലകളിൽ സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സതേടിയവരിൽ  2013 മാ൪ച്ച് 25നും മേയ് 28നും മധ്യേ ഓൺലൈനായി അപേക്ഷിച്ച 2,867 പേ൪ക്ക് 34.15 കോടിയുടെയും അക്രഡിറ്റഡ്  ആശുപത്രികളിൽ ചികിത്സതേടിയ 1,062  അപേക്ഷക൪ക്ക് 5.31 കോടിയുടെയും ചികിത്സാധനസഹായം അനുവദിച്ചു. പുറമെ 40 ഹീമോഫീലിയ രോഗികൾക്ക് രണ്ടുലക്ഷം രൂപ വീതം 80 ലക്ഷം രൂപയും അനുവദിച്ചു. ഇതിനകം 723 ഹീമോഫീലിയ രോഗികൾക്കായി 14 കോടിയാണ് അനുവദിച്ചത്.
അഞ്ച് സ൪ക്കാ൪ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 120 താലസീമിയ രോഗികളെ ഈ സ്കീമിലേക്ക് രജിസ്റ്റ൪ ചെയ്തു.    ഒരു കുടുംബത്തിന് പരമാവധി അനുവദിക്കാവുന്ന രണ്ട് ലക്ഷം രൂപവരെ ചികിത്സാധനസഹായം നൽകും.
ഹീമോഫീലിയ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കേരള മെഡിക്കൽ സ൪വീസസ് കോ൪പറേഷനിലൂടെ ബന്ധപ്പെട്ട ആശുപത്രിക്ക് ലഭ്യമാക്കും.     
സിക്കിൾ സെൽ അനീമിയ (അരിവാൾ) രോഗം, മാരകമായ മനോരോഗങ്ങൾ എന്നിവ കാരുണ്യ ബെനവലൻറ് ഫണ്ടിൽ നിന്ന് ധനസഹായം നൽകാവുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഈ വിഭാഗത്തിൽ വരുന്ന രോഗികൾക്ക് നൽകേണ്ട ചികിത്സ, ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമം എന്നിവ സംബന്ധിച്ച് വിദഗ്ധ റിപ്പോ൪ട്ട് നൽകുന്നതിനായി കേരള ഹെൽത്ത് സ൪വീസസ് ഡയറക്ടറെ ചുമതലപ്പെടുത്തി.   
കാരുണ്യ പദ്ധതി പ്രകാരം ചികിത്സാധനസഹായം നൽകിയ /നൽകാവുന്ന രോഗികൾക്ക് സ൪ജറി ഉൾപ്പെടെയുള്ള ചികിത്സ കഴിഞ്ഞശേഷം തുട൪ചികിത്സക്കായി ധനസഹായം അനുവദിക്കൽ, ഇൻഷുറൻസ് സ്കീം ആരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ പഠിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയ൪മാനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.