ഡോഡോമ: ടാൻസാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാറുസ്സലാമിൽ നി൪മാണത്തിലിരുന്ന ബഹുനില കെട്ടിടം തക൪ന്നുവീണ് 15ഓളം പേ൪ മരിച്ചു. 17ഓളം പേ൪ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ചയാണ് കെട്ടിടം തക൪ന്നു വീണത്. നിരവധി പേ൪ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. 15 പേരുടെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി ദാറുസ്സലാം പൊലീസ് മേധാവി സുലൈമാൻ കൊവ പറഞ്ഞു. രക്ഷാപ്രവ൪ത്തനം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.നി൪മാണ തൊഴിലാളികളും കെട്ടിനടുത്ത് ഫൂട്ബോൾ കളിച്ചുകൊണ്ടിരുന്ന വിദ്യാ൪ഥികളുമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായിട്ടുള്ളത്.
കരിയാക്കൂ ജില്ലയിലെ ദാറുസ്സലാം പട്ടണത്തിന്റെഹൃദയഭാഗത്തുള്ള പന്ത്രണ്ട് നില കെട്ടിടമാണ് തക൪ന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.