മാലെ: മാലദ്വീപിൽ ഇന്ത്യക്കാരിയായ അധ്യാപിക ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ ബംഗ്ളാദേശ് സ്വദേശിയടക്കം മൂന്നുപേരെ മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 11നാണ് മാലദ്വീപിൽ കമ്പ്യൂട്ട൪ അധ്യാപികയായ യുവതി മാനഭംഗത്തിനിരയായത്. അതോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
യുവതിയെ ഭീഷണിപ്പെടുത്തി രണ്ട് മാലദ്വീപ് സ്വദേശികളും ബംഗ്ളാദേശുകാരനും കൃത്യം നടത്തുകയായിരുന്നുവെന്നും തുട൪ന്ന് പണവും ലാപ്ടോപ്, മൊബൈൽ എന്നിവയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് ദാവൂദ് അറിയിച്ചു. പിടികൂടിയവരുടെ കൈയിൽനിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.