മ്യൂണിക്: ഇന്ത്യയുടെ യുവ ഷൂട്ടര്‍ അപൂര്‍വി ചന്ദേലക്ക് ഐ.എസ്.എസ്.എഫ് ലോകകപ്പ് ഫൈനല്‍സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫ്ള്‍സ് ഇനത്തില്‍ വെള്ളി. 206.0 പോയന്‍റുമായാണ് 22കാരിയായ താരം രണ്ടാമതത്തെിയത്. 207.5 പോയന്‍റുമായി സ്വര്‍ണം നേടിയ ഇറാന്‍ താരം അഹ്മദി ഇലാഹിയേക്കാള്‍ 0.6 പോയന്‍റ് മാത്രമാണ് അപൂര്‍വി പിറകിലായത്. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണജേതാവായ അപൂര്‍വി ഇതിനകം റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. ഒരു വര്‍ഷം നടക്കുന്ന നാല് ലോകകപ്പുകളില്‍ ഓരോ ഇനത്തിലും മികച്ച 10 സ്കോറുകള്‍ നേടുന്ന ഷൂട്ടര്‍മാരാണ് ഫൈനല്‍സില്‍ ഏറ്റുമുട്ടുന്നത്. ഗഗന്‍ നാരംഗും ഗുര്‍പ്രീത് സിങ്ങും ഫൈനല്‍സില്‍ എത്തിയെങ്കിലും മെഡല്‍ നേടാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.