തൃശൂര്‍: കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ വലുപ്പച്ചെറുപ്പം നോക്കാതെ നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഗുരുവായൂര്‍ നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പ്രഫ. പി.കെ. ശാന്തകുമാരിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘നിലപാട് 2015’ല്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. വിമതരെ പ്രത്യേക്ഷമായോ പരോക്ഷമായോ സഹായിക്കുന്നവരും നിരീക്ഷണത്തിലുണ്ട്. അവര്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടി പിന്‍വലിക്കരുതെന്ന് ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസില്‍ വിമതര്‍ കുറവാണെന്ന് സുധീരന്‍ പറഞ്ഞു. അന്ന് ദൃശ്യമാധ്യമങ്ങള്‍ അത്ര സജീവമായി തെരഞ്ഞെടുപ്പില്‍ ഇടപെടാതിരുന്നതു കൊണ്ടാണ് വാര്‍ത്തയാകാതിരുന്നത്. മലപ്പുറം ജില്ലയില്‍ മുമ്പും സൗഹൃദ മത്സരം ഉണ്ടായിട്ടുണ്ട്.മലപ്പുറത്ത് കെ.പി.സി.സിയുടെ നിരീക്ഷകനെ വേണമെന്ന ലീഗിന്‍െറ ആവശ്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഏതെങ്കിലും വിധത്തില്‍ പാര്‍ട്ടിയുടെ നടപടി നേരിട്ടവരെ പാര്‍ട്ടി പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.