എരുമപ്പെട്ടി: സ്കൂൾ വിദ്യാ൪ഥിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിന് മ൪ദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പീഡനകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.
ചിറമനേങ്ങാട് ലക്ഷം വീട് കോളനിയിൽ പള്ളിക്കര ഞാലിൽ വീട്ടിൽ മുഹമ്മദ് റാഫിയെയാണ് (22)എരുമപ്പെട്ടി എസ്.ഐ ഗിരിജാവല്ലഭൻ അറസ്റ്റ് ചെയ്തത്.
പത്താംക്ളാസ് വിദ്യാ൪ഥിനിയായ 14 കാരിയുമായി പ്രണയത്തിലായിരുന്ന യുവാവ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിട്ടുണ്ടെങ്കിലും മെഡിക്കൽ റിപ്പോ൪ട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
തൃശൂ൪ ജെ.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവാവിനെ മ൪ദിച്ച കേസിൽ ഷെമീ൪, അബ്ദുല്ല, റഷീദ്, പ്രകാശ് എന്നീ നാല് പേ൪ക്കെതിരെയും എരുമപ്പെട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.