സി.ടി സ്കാന്‍: കുത്തിവെപ്പ് മരുന്ന് എ.പി.എല്ലുകാര്‍ക്ക് നല്‍കുന്നില്ല

കോഴിക്കോട്: മെഡിക്കൽ കോളജിൽ സി.ടി. സ്കാൻ പരിശോധനക്ക് മുന്നോടിയായി നൽകുന്ന ഇഞ്ചക്ഷൻ മരുന്ന് എ.പി.എല്ലുകാ൪ക്ക് നൽകുന്നില്ല. സ്കാനിങ് പരിശോധനക്കുള്ള അയോഹെക്സോൾ എന്ന കോൺട്രാസ്റ്റ് മരുന്നാണ്  ഇവ൪ക്ക് നിഷേധിക്കുന്നത്. വെളിച്ചത്തെ നിയന്ത്രിച്ച് ചിത്രത്തിന് കൂടുതൽ തെളിച്ചം നൽകാനാണ് സ്കാനിങ്ങിനു മുമ്പ് ഈ ഇഞ്ചക്ഷൻ എടുക്കുന്നത്. മറ്റെല്ലാ മരുന്നുകളും എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെയാണ് നൽകുന്നത്. പല മരുന്നുകളും സ്റ്റോക്കില്ലാത്തതുകൊണ്ടാണ് നൽകാതിരിക്കുന്നതെങ്കിൽ ഇത് സ്റ്റോക്കുണ്ടായിട്ടും നൽകുന്നില്ല.
ബി.പി.എല്ലുകാ൪ക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ടവ൪ക്കും എല്ലാ മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്. എ.പി.എൽ വിഭാഗത്തിൽപെട്ടവരാണെങ്കിൽ  ഡിസ്ചാ൪ജ് ചെയ്തുപോകുമ്പോൾ പണമടക്കണമെന്നാണ് നിബന്ധന. എന്നാൽ, അയോ ഹെക്സോൾ  എന്ന മരുന്നിൻെറ കാര്യത്തിൽ  മാത്രം ഇത് പാലിക്കപ്പെടുന്നില്ല. കോളജിൽ 350 രൂപ വിലയുള്ള ഈ മരുന്നിന് പുറത്ത്  800 രൂപ കൊടുക്കണം. ഇതിലും വലിയ വിലയുടെ മരുന്നുകൾ എ.പി.എല്ലുകാ൪ക്ക് നൽകുമ്പോൾ അയോഹെക്സോൾ നൽകാത്തതിന് അധികൃത൪ പ്രത്യേകിച്ച് കാരണമെന്നും പറയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.