കൽപറ്റ: കൃത്രിമ നിറംചേ൪ത്ത തമിഴ്നാട് ഉൽപന്നങ്ങൾ ജില്ലയിൽ വിൽക്കുന്നത് നിരോധിച്ചു. പുളിജാം, പുളിപ്പൊടി മുതലായ പേരുകളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളാണ് നിരോധിച്ചത്. വിഘ്നേഷ്ജാം, എളന്തൈ ജാം, വിഘ്നേഷ് പൗഡ൪, എളന്തൈ പൗഡ൪ എന്നിങ്ങനെയാണ് വിപണിയിലെ ഇവയുടെ പേരുകൾ.
ഇവയുടെ സംഭരണവും വിൽപനയും നിരോധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ ഡെസിഗ്നേറ്റഡ് ഓഫിസറാണ് ഉത്തരവിറക്കിയത്. സ്കൂളുകളുടെ പരിസരത്താണ് ഇവ വ്യാപകമായി വിൽക്കുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവ ഉൽപാദിപ്പിക്കുന്നത്. പാക്കറ്റിന് പുറത്ത് ഉൽപാദകൻെറ മേൽവിലാസം, തീയതി, ചേരുവകൾ തുടങ്ങിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമനുസരിച്ചുള്ള ലേബലുകൾ ഇല്ല.
ഇവയിൽ ചേ൪ക്കുന്ന മിക്ക നിറങ്ങളും രാസവസ്തുക്കളും കാൻസ൪ പോലുള്ള മാരകമായ പല രോഗങ്ങൾക്കും കാരണമാകും. കൽപറ്റ ഫുഡ്സേഫ്റ്റി ഓഫിസ൪ പരിശോധനക്കായി എടുത്ത സാമ്പിളിൽ നിരോധിക്കപ്പെട്ട കൃത്രിമ നിറമായ സുഡാൻ ചേ൪ത്തിട്ടുണ്ടെന്ന് കോഴിക്കോട് റീജനൽ അനാലറ്റിക്കൽ ലാബോറട്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത്തരം ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തിയാൽ ക൪ശന നടപടികളെടുക്കുമെന്ന് അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.