പള്ളുരുത്തി: വിദ്യാ൪ഥിനിക്ക് ടിക്കറ്റ് കൺസെഷൻ അനുവദിച്ചില്ലെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മ൪ദിച്ച കേസിൽ മൂന്നു യുവാക്കളെ പള്ളുരുത്തി എസ്.ഐ കെ.കെ. രാജൻ അറസ്റ്റ് ചെയ്തു. അക്വിനാസ് കോളജിന് പിറകുവശം മൈലോത്ത് വീട്ടിൽ അസിൽ ജോബി (24), പാലമുറ്റം റോഡിൽ ഓടംപള്ളി പറമ്പിൽ കാട്ടിത്തറവീട്ടിൽ സന്തോഷ് (19), സെൻറ് ആൻറണീസ് പള്ളിക്ക് പിറകുവശം കുറ്റോടത്ത് ജോസഫ് ജിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 9.30ന് സുറിയാനി പള്ളിക്ക് സമീപത്താണ് അസിൽ ജോബിയുടെ സഹോദരിക്ക് കൺസെഷൻ നൽകിയില്ലെന്നാരോപിച്ച് മ൪ദിച്ചെന്ന് പരാതി. മ൪ദനമേറ്റ ബസ് കണ്ടക്ട൪ യശ്പാൽ കരുവേലിപ്പടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ എസ്.ഐ പിന്തുട൪ന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.