ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി ഉദ്യോഗാ൪ഥികളെ വഞ്ചിച്ചുവെന്ന കുറ്റമാരോപിച്ച് തൊടുപുഴ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ച പ്രതികളെ തൊടുപുഴ നാലാം അഡീഷനൽ  സെഷൻസ് ജഡ്ജി മുഹമ്മദ് വസിം വെറുതെവിട്ടു.വണ്ണപ്പുറം പിണക്കൽ വീട്ടിൽ സൗദാമിനി, ലീന, സഹോദരൻ വാസു എന്നിവരെയാണ് വെറുതെവിട്ടത്. കാളിയാ൪ പൊലീസ് രജിസ്റ്റ൪ ചെയ്ത  കേസുകളിൽ പ്രതികൾക്ക് രണ്ട് വ൪ഷം തടവും 5000 രൂപ വീതം പിഴയും മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം.എം. ജോസഫ്, എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി.നായ൪, അജു മാത്യു, പ്രസാദ് ജോസഫ് എന്നിവ൪ കോടതിയിൽ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.