ഡോക്ടറെ ആക്രമിച്ച വ്യാപാരിക്ക് തടവും പിഴയും

തൊടുപുഴ: മൂലമറ്റം ടൗണിൽ എസ്.ജെ ഹോസ്പിറ്റൽ ഉടമ ഡോ. മാത്യു ജോ൪ജിനെ (63) ആക്രമിച്ച കേസിൽ വ്യാപാരിയായ കുന്നപ്പള്ളിൽ കുര്യാക്കോസിനെ മൂന്ന് മാസം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി കെ. അരവിന്ദ ബാബു ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരുമാസം കൂടി അധിക തടവ് അനുഭവിക്കണം.
2010 ഏപ്രിൽ 22 നാണ് കേസിനാസ്പദ സംഭവം. ആശുപത്രി കെട്ടിടത്തിൻെറ ഓട് പ്രതിയുടെ സ്ഥലത്തേക്ക് തള്ളി നിൽക്കുന്നുവെന്നാരോപിച്ച് കമ്പി വടി കൊണ്ട് ഡോക്ടറുടെ തലക്ക് അടിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കാഞ്ഞാ൪ പൊലീസ് ചാ൪ജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ.പ്ളീഡ൪ ആൻഡ് പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. പി. നൂ൪ സമീ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.