കൊടുവഴങ്ങയിലും കരുമാല്ലൂരിലും മോഷണം

ആലങ്ങാട്: കൊടുവഴങ്ങയിലും കരുമാല്ലൂരിലും മോഷണവും വ്യാപക മോഷണശ്രമവും. വ്യാഴാഴ്ച പുല൪ച്ചെയാണ് സംഭവം. കൊടുവഴങ്ങ തച്ചിലമറ്റം ജോസിൻെറ ഭാര്യയുടെ മൂന്നുപവൻെറ മാല മോഷ്ടാക്കൾ പൊട്ടിച്ചു. ഇവ൪ ഉണ൪ന്ന് മാല പിടിച്ചതിനാൽ ഒരുപവൻ വരുന്ന ഭാഗമേ നഷ്ടപ്പെട്ടുള്ളൂ. കരുമാല്ലൂ൪ കല്ലറക്കൽ റോഡിൽ വട്ടപ്പറമ്പിൽ പുരുഷോത്തമൻെറ വീട്ടിൽനിന്നും മാല മോഷ്ടിച്ചു. തട്ടാംപടി പെരുംതറ സജീവിൻെറ വീട്ടിലെ മോതിരം നഷ്ടപ്പെട്ടു. പ്രദേശത്തെ 12 വീടുകളിൽ മോഷണശ്രമവും നടന്നു.
വാതിൽ കുത്തിത്തുറന്നാണ് മോഷണങ്ങൾ അരങ്ങേറിയത്. കൊടുവഴങ്ങയിലെ രണ്ടുവീടുകളിൽ വാതിൽ കുത്തിത്തുറക്കുന്നത് വീട്ടുകാ൪ അറിഞ്ഞതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.  ബിനാനിപുരം, ആലങ്ങാട് പൊലീസ് സ്റ്റേഷനുകളിൽപ്പെട്ട സ്ഥലങ്ങളിലാണ് സംഭവം. പുല൪ച്ചെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സംഘത്തിൽ നാലുപേരുള്ളതായി സൂചനയുണ്ടെന്ന് ആലങ്ങാട് എസ്.ഐ എൻ.എ. അനൂപ് പറഞ്ഞു. വിരലടയാള വിദഗ്ധ൪ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.