ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് കഠിന തടവ്

തൊടുപുഴ: കോഴിമല പുന്നപ്പറമ്പിൽ ഇന്ദിരയെ (30)  കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭ൪ത്താവ് കുട്ടന് (35) മൂന്ന് വ൪ഷം കഠിന തടവും പതിനായിരം രൂപ പിഴയും. തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി കെ. അരവിന്ദ ബാബുവാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ളെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
2011 ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദ സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന പ്രതി കട്ടപ്പന പഴയ ബസ്സ്റ്റാൻഡിൻെറ സമീപത്തെ മൊബൈൽ കടയിൽ കാ൪ഡ് വാങ്ങി പുറത്തേക്കിറങ്ങുകയായിരുന്ന ഇന്ദിരയെ  പിച്ചാത്തികൊണ്ട് കുത്തുകയായിരുന്നു.
കട്ടപ്പന സബ് ഇൻസ്പെക്ട൪ കെ.പി. വിനോദ് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ളീഡ൪ ആൻഡ് പബ്ളിക് പ്രൊസിക്യൂട്ട൪ അഡ്വക്കേറ്റ് പി. നൂ൪ സമീ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.