പുൽപള്ളി: കൊളവള്ളി അംബേദ്ക൪ പണിയ കോളനിയിലെ നമ്പി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കോളനിയിലെ താമസക്കാരായ മണിയൻ, ശശി എന്നിവരെ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊളവള്ളി കോളനിലെത്തിച്ച് തെളിവെടുത്തു.
2011 ജൂലൈയിലാണ് കോളനിയിലെ നമ്പി (45) കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കോളനിക്ക് സമീപം ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്.
ഒരാഴ്ച മുമ്പ് മണിയെയും ശശിയെയും ക൪ണാടകയിലെ ഇഞ്ചി പാടത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.