ശാപമോക്ഷമില്ലാതെ കരണി- പാടാരിക്കുന്ന് റോഡ്

മീനങ്ങാടി: കണിയാമ്പറ്റ പഞ്ചായത്തിൽപ്പെട്ട കരണി-പാടാരിക്കുന്ന് റോഡിൻെറ ശോച്യാവസ്ഥക്ക് മാറ്റമില്ല.
രണ്ട് കിലോ മീറ്ററാണ് തക൪ന്ന് കാൽനടക്കുപോലും പറ്റാതായത്.
മൂന്നുവ൪ഷം മുമ്പാണ് റോഡ് അവസാനമായി ടാ൪ ചെയ്തത്. ക്വാറിയിലേക്കുള്ള ടിപ്പ൪ ലോറികൾ നിരന്തരമായി ഓടിയതോടെ റോഡ് പെട്ടെന്ന് തക൪ന്നു.
 ഒന്നര വ൪ഷം മുമ്പ് ക്വാറി പൂട്ടി. അതിനുശേഷം റോഡ് നന്നാക്കിയിട്ടുമില്ല.
പാടാരിക്കുന്ന് റോഡിനെ പൂതാടി പഞ്ചായത്തിലെ അരിമുളയുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങൾ സജീവമായി നടന്നിരുന്നു. അരിമുള പാലത്തിനടുത്താണ് റോഡ് ചേരുക.
കണിയാമ്പറ്റ പഞ്ചായത്തധികൃത൪ താൽപര്യമെടുത്താൽ പാടാരിക്കുന്ന് അരിമുള റോഡ് യാഥാ൪ഥ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.