തുര്‍ക്കിയില്‍ സൈന്യവും കുര്‍ദ് വിമതരും ഏറ്റുമുട്ടി; 18 മരണം

അങ്കാറ: തെക്കുകിഴക്കൻ തു൪ക്കിയിലെ ഹക്കാരി പ്രവിശ്യയിൽ സൈന്യത്തിന് നേരെ കു൪ദ് വിമതരുടെ ആക്രമണം. ഇരു വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 വിമതരും എട്ടു സൈനികരുമടക്കം 18 പേ൪ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 സൈനിക൪ക്ക് പരിക്കേറ്റതായും ഹക്കാരിയിലെ ഗവ൪ണറുടെ ഓഫീസ് അറിയിച്ചു.

ഹക്കാരി പ്രവിശ്യയിൽ വിമതരും  സൈന്യവും തമ്മിൽ ആക്രമണങ്ങൾ പതിവാണ്. 7.5 കോടി വരുന്ന കു൪ദുകളിൽ 20 ശതമാനം വിമതരാണ്.

തെക്കുകിഴക്കൻ തു൪ക്കിക്ക് സ്വയംഭരണമാവശ്യപ്പെട്ട്   വിമതസംഘടനയായ കു൪ദിസ്താൻ വ൪ക്കേഴ്സ് പാ൪ട്ടി 1984 ൽ നടത്തിയ പോരരാട്ടത്തിൽ ആയിരക്കണക്കിനു പേ൪ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.