ശിവപ്രസാദ് രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം: തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിൻെറ ആശ്വാസത്തിലാണ് ശിവപ്രസാദ്. നാഗമ്പടത്ത് ഹെൽമറ്റ് കട നടത്തുന്ന ചാലുകുന്ന് സ്വദേശി ശിവപ്രസാദ് അപകടം മുന്നിൽക്കണ്ടതുകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു.
കോട്ടയം സ്റ്റാ൪ ജങ്ഷനിൽ തിങ്കളാഴ്ച വൈകുന്നേരം വഴിയാത്രക്കാരൻെറ മരണത്തിലേക്ക് വഴിയൊരുക്കിയ അപകടത്തിൽനിന്നാണ് ശിവപ്രസാദ് രക്ഷപ്പെട്ടത്. ഇയാളുടെ സ്കൂട്ട൪ പൂ൪ണമായും തക൪ന്നു.
ആദം ടവറിലെ കടയിൽ പോയി മടങ്ങുകയായിരുന്നു ശിവപ്രസാദ്. സ്കൂട്ടറിൽ കയറാനൊരുങ്ങവേയാണ് പാഞ്ഞുവന്ന ബസ് തൻെറ മുന്നിൽനിന്ന വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോയത്. ശിവപ്രസാദ് പിന്നോട്ട് മാറിയതിനാലാണ് രക്ഷപ്പെട്ടത്.
എന്നാൽ, തൻെറ സ്കൂട്ട൪ ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ച് റോഡരികിൽ പാ൪ക്കുചെയ്തിരുന്ന മറ്റൊരു മാരുതി കാറിലും ഇടിച്ചാണ് ബസ് നിന്നത്.
ഇതിനിടെ, റോഡിന് മറുവശം സഞ്ചരിച്ച മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.