അക്ഷയയുടെ മരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ആലപ്പുഴ: ശസ്ത്രക്രിയക്ക് വിധേയയായ 11 വയസ്സുകാരി മരിച്ചത് ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നാരോപിച്ച് പ്രതീക്ഷ റസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി. 2011 ഏപ്രിൽ ആറിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വലിയകുളം അക്ഷയഭവനിൽ മഠത്തിൽപറമ്പിൽ ബൈജുവിൻെറ മകൾ അക്ഷയക്ക് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം കഠിനവേദന അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഡോക്ട൪മാ൪ പരിഗണിച്ചില്ലെന്നും കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്നും  പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനായി നടത്തിയ ഒപ്പുശേഖരണം അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എ.എം. ഷിറാസ് അധ്യക്ഷത വഹിച്ചു. ബൈജു, കെ.എച്ച്. ഉമ്മ൪, എം.എം. ഇസ്മായിൽ, ബി.വി. ഗോപാലകൃഷ്ണൻ, സഹീദ്, നസീ൪, ഇന്ദു, ഷാഹിനാ വഹാബ്, എ. ഹാരിസ്, സി.സി. അശോക്കുമാ൪ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.