മഴ പെയ്താല്‍ ചളിക്കളം; മേപ്പാടി സ്റ്റാന്‍ഡ് ദുരിതകേന്ദ്രം

മേപ്പാടി: കുണ്ടും കുഴികളും നിറഞ്ഞ പഞ്ചായത്ത് ബസ്സ്റ്റാൻഡ് മഴ പെയ്താൽ ചളിക്കളമാകുന്നു. യാത്രക്കാ൪ക്ക് ചളിവെള്ളത്തിലൂടെ നീന്തിവേണം ബസിൽ കയറാനും സ്റ്റാൻഡിൽനിന്ന് പുറത്തുകടക്കാനും. മഴ മാറി വെയിലായാൽ ചളി ഉണങ്ങി വാഹനങ്ങൾ ഓടുമ്പോൾ യാത്രക്കാ൪ക്കും സമീപത്തെ വ്യാപാരികൾക്കും പൊടിയഭിഷേകവും. ഏറെ നാളായി മേപ്പാടി ബസ്സ്റ്റാൻഡിലെ സ്ഥിതിയാണിത്. രണ്ട് മഴക്കാലത്തിനിടയിലും ബസ്സ്റ്റാൻഡ് നന്നാക്കാൻ പഞ്ചായത്തധികൃത൪ നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റാൻഡിലേക്കിറങ്ങുന്ന ഭാഗത്ത് വൻകുഴികൾ താണ്ടിവേണം ബസുകൾക്ക് സ്റ്റാൻഡിലെത്താൻ. ബസുകൾ വന്നുനിൽക്കുന്നിടത്തും കുഴികളാണ്. മഴയത്ത് കുഴികളിൽ വെള്ളം നിറയുന്നത് ദുരിതം ഇരട്ടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.