ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന്; മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ചെന്നാരോപിച്ച് ബന്ധുക്കൾ അക്രമാസക്തരായി. കണ്ടല്ലൂ൪ ഇല്ലിച്ചിറയിൽ കാ൪ത്തികേയൻെറ മകൻ പ്രസന്നകുമാറാണ് (48) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മാവിൽനിന്ന് വീണതിനെത്തുട൪ന്നാണ് പ്രസന്നകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, മതിയായ ചികിത്സ ലഭിക്കാഞ്ഞതുകൊണ്ടാണ് രോഗി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജിലെ മരുന്നുകൾ കൊണ്ടുപോകുന്ന ട്രോളി തക൪ത്തു. പ്രസന്നകുമാറിനെ കാലൊടിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, രോഗിയെ ഉടൻ ശസ്ത്രക്രിയ നടത്താൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും ആന്തരികാവയവങ്ങൾ ശരിയായ നിലയിലായിരുന്നില്ലെന്നും ആശുപത്രി അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.