കൊട്ടാരക്കര: ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ടിപ്പറും പ്രധാന പ്രതികളും പിടിയിലായതായി സൂചന. കൊട്ടാരക്കര ഡിവൈ.എസ്.പി കെ. ആൻേറായുടെ നേതൃത്വത്തിലെ സംഘമാണ് ഇവരെ കോട്ടയത്തുനിന്ന് പിടികൂടിയത്. അന്തമൺ സ്വദേശിയായ പെൺകുട്ടിയെ പിതാവ് ഉൾപ്പെടെ ഏഴ് പേ൪ പീഡിപ്പിച്ചിരുന്നു. ഇവരെ റിമാൻഡ് ചെയ്തിരുന്നു.
പിതാവിൻെറ പീഡനം സഹിക്കവയ്യാതെ രാത്രി വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയരികിൽവെച്ച് ടിപ്പ൪ ലോറിയിൽ കടത്തിക്കൊണ്ടുപോയി രണ്ട് യുവാക്കൾ പീഡിപ്പിച്ചിരുന്നു. അന്തമൺ സ്വദേശികളായ മനോജും ഷൈനുമാണ് പ്രതികൾ. ഇവ൪ സംഭവദിവസംതന്നെ ഒളിവിൽ പോയിരുന്നു. ഇവരെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.