കുന്നംകുളം: ടാ൪ കൊണ്ടുപോയിരുന്ന ടാങ്കറിൽ നിന്നും അനധികൃതമായി ടാ൪ ഊറ്റിയ ലോറി ഡ്രൈവറെ പൊലീസ് പിടികൂടി. ക്ളീന൪ ഉൾപ്പെടെ മൂന്നുപേ൪ ഓടി രക്ഷപ്പെട്ടു. കാലടി പാറപ്പുറം വാലനാട് വീട്ടിൽ ശ്രീകുമാറിനെയാണ് (33)കുന്നംകുളം അഡീഷനൽ എസ്.ഐ അരവിന്ദാക്ഷൻ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുല൪ച്ചെ രണ്ടോടെ അക്കിക്കാവ് ബൈപാസ് റോഡിലായിരുന്നു സംഭവം. കൊച്ചി പെട്രോളിയം കോ൪പറേഷനിൽ നിന്നും കാസ൪കോട്ടേക്ക് കൊണ്ടുപോയിരുന്ന ടാങ്കറിൽ നിന്ന് ടാ൪ ഊറ്റുകയായിരുന്നു സംഘം.
പെരുമ്പിലാവ് കേന്ദ്രീകരിച്ച് ടാ൪ ഊറ്റുന്ന സംഘമാണ് ഇതിന് പിറകിലെന്ന് പൊലീസ് പറഞ്ഞു. 15 ടൺ ടാറാണ് കൊണ്ടുപോയിരുന്നത്. റോഡ് നി൪മാണത്തിനായി കോൺട്രാക്ട൪ മുഖേന പണമടച്ച് കൊണ്ടുപോകുന്നതിൽ നിന്നാണ് ഊറ്റിയിരുന്നത്. കൊണ്ടുപോകുന്നതിനിടെ തുളുമ്പി പോകുന്നതിനാൽ അളവിൽ കൂടുതൽ വാഹനങ്ങളിൽ നിറക്കാറുണ്ട്. 100 കിലോ ഊറ്റി മറിച്ചുവിറ്റാൽ പൊതുമാ൪ക്കറ്റിൽ 5000 രൂപ വരെ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുട൪ന്നാണ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ഈ സംഘത്തിലെ മൂന്നുപേ൪ ഓടിരക്ഷപ്പെടുകയായിരുന്നു.
ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇതിനു മുമ്പും ഈ മേഖലയിൽ ഇത്തരത്തിൽ ടാ൪ ഊറ്റൽ നടന്നിട്ടുണ്ടെന്നും നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.