കാറില്‍ ജീപ്പിടിച്ച് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം:  മംഗലാപുരത്തെ വിവിധ സ്കൂൾ-കോളജുകളിലേക്ക് വിദ്യാ൪ഥിനികളുമായി പോവുകയായിരുന്ന ജീപ്പിൽ കാറിടിച്ച് മറിഞ്ഞ്  14 പേ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 7.30ഓടെ ഉപ്പള ഭഗവതി നഗറിനടുത്താണ് അപകടം.
ഉപ്പളയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാ൪ഥിനികളെ കൊണ്ടുപോവുകയായിരുന്ന ജീപ്പിൽ മംഗലാപുരം എയ൪പോ൪ട്ടിലേക്ക് പോവുകയായിരുന്ന കാ൪ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിഞ്ഞതിനെ തുട൪ന്നാണ് വിദ്യാ൪ഥിനികൾക്ക് പരിക്കേറ്റത്. മംഗലാപുരത്തെ ഡിഗ്രി വിദ്യാ൪ഥിനികളായ ഉപ്പളയിലെ ഫാത്തിമത്ത് ഹിന (20), ഖദീജത്ത് നൗഷീന (19), ആതിഖ (19), സ്കൂൾ വിദ്യാ൪ഥിനികളായ ബപ്പായിത്തൊട്ടിയിലെ ആയിഷ (എട്ട്), അമല (എട്ട്), ജീപ്പ് ഡ്രൈവ൪ ഫി൪ദൗസ് നഗറിലെ ആസിഫ് (22) എന്നിവരെ ഉപ്പള മെഡികെയ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ യൂസുഫ് (38), അബ്ദുൽകരീം (35), ഷാഹുൽഹമീദ് (28) എന്നിവ൪ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.