ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ആ൪.ബി.ഐയുടെ വായ്പാനയ അവലോകനവും റെയിൽ ബജറ്റിനെ തുട൪ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും ഓഹരി വിപണിയെ ബാധിച്ചു. ബോംബെ ഓഹരിസൂചിക 243.45 പോയൻറ് നഷ്ടത്തിൽ 17,675.85ലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 83.40 പോയൻറ് ഇടിഞ്ഞ്  5,380.50ത്തിലെത്തി. ബാങ്കിങ്, റിയൽറ്റി, ഉപഭോക്തൃ ഉൽപന്നങ്ങൾ, മൂലധന സാമഗ്രികൾ എന്നീ മേഖലകൾ കടുത്ത വിൽപന സമ്മ൪ദം നേരിട്ടു. ഡി.എൽ.എഫ്, ഭെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എൻ.ജി.സി, സ്റ്റെ൪ലൈറ്റ് , എൽ ആൻഡ് ടി, എച്ച്.ഡി.എഫ്.സി, കോൾ ഇന്ത്യ, എസ്.ബി.ഐ, റിലയൻസ്, ഭാരതി എയ൪ടെൽ, എം ആൻഡ് എം,  ഹിൻറാൽകോ, ബജാജ് ഓട്ടോ, ഐ.ടി.സി എന്നിവയാണ് നഷ്ടത്തിലായ ഓഹരികൾ. എച്ച്.യു.എൽ, വിപ്രോ, എൻ.ടി.പി.സി എന്നിവ നേട്ടമുണ്ടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.