ഹരിപ്പാട്: ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത ദേവസ്വം ബോ൪ഡ് ഓഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂ൪ രാജലക്ഷ്മി നിവാസിൽ ശ്രീനിവാസനെയാണ് (45) ഹരിപ്പാട് എസ്.ഐ ടി. മനോജിൻെറ നേതൃത്വത്തിലെ പൊലീസ് തൃപ്പൂണിത്തുറ ക്ഷേത്രത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ധനലക്ഷ്മി ബാങ്കിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങോലി, ചേപ്പാട്, ഹരിപ്പാട് എന്നിവിടങ്ങളിലുള്ള അഞ്ചുപേരിൽനിന്ന് 2008ലാണ് ഇയാൾ 35 ലക്ഷം രൂപ പിരിച്ചെടുത്തത്. എസ്.എസ്.എൽ. സിയുള്ളവ൪ക്ക് പ്യൂൺ, പ്രീഡിഗ്രിയുള്ളവ൪ക്ക് ക്ള൪ക്ക്, ഡിഗ്രിയുള്ളവ൪ക്ക് അസിസ്റ്റൻറ് മാനേജ൪ തസ്തികയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് മനസ്സിലാക്കിയവ൪ 2010ലാണ് ഹരിപ്പാട് പൊലീസിൽ കേസ് നൽകിയത്. പഞ്ചായത്ത് അംഗവും ദേവസ്വം ബോ൪ഡ് അംഗവും പറഞ്ഞതിനെത്തുട൪ന്നാണ് പലരും ഇയാൾക്ക് പണം കൊടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതി തൃപ്പൂണിത്തുറയിൽ ഉണ്ടെന്ന് അറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. തുട൪ന്ന് സ്ത്രീയെക്കൊണ്ട് മൊബൈലിൽ വിളിപ്പിച്ച് ക്ഷേത്രത്തിന് സമീപം വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.