ചികിത്സാ പിഴവ്; കുഞ്ഞിന്‍െറ കൈപ്പത്തി വേര്‍പെട്ടു

ഗാന്ധിനഗ൪: ചികിത്സാപിഴവുമൂലം നാല്മാസം പ്രായമായ കുഞ്ഞിൻെറ കൈപ്പത്തി നഷ്ടപ്പെട്ടു.  ഇടുക്കി കണ്ണാംകുളത്തിൽ ശ്യാമ -ജ്യോതി ദമ്പതികളുടെ മകൻ എബിനാണ് ഈ ദു൪ഗതി. രക്തയോട്ടം നിലച്ച് കരിഞ്ഞുണങ്ങിയ കൈപ്പത്തി കൈത്തണ്ടിൽ നിന്ന് വേ൪പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ   ചികിത്സക്കിടെ ഡ്രിപ്പ് നൽകുമ്പോഴാണ് പിഴവ് സംഭവിച്ചത്. കൈത്തണ്ടയിലൂടെ നൽകിയ ഡ്രിപ്പ് ഒലിച്ച് പോകുന്നത് ശ്രദ്ധയിൽ പെട്ട മാതാവ് നഴ്സിനോട് വിവരം പറഞ്ഞിരുന്നു. തുട൪ന്ന് നഴ്സ് ഐ.പി കാനൽ കൈത്തണ്ടിൽ ബലത്തിൽ ഒട്ടിച്ചതാണ് രക്തയോട്ടം നിലക്കാൻ കാരണം. തൂക്കക്കുറവുമൂലം ശരീര വിള൪ച്ച ഉണ്ടായ കുട്ടിക്ക് ലൈറ്റ് അടിച്ചത് വഴി കണ്ണിൻെറ റെറ്റിനക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. തുട൪ ചികിത്സക്ക് മാ൪ഗമില്ലാതെ പ്രതിസന്ധിയിലാണ്  ഈ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.