കുന്ദമംഗലം: 18 പേരിൽനിന്നായി പലപ്പോഴായി 29 ലക്ഷം രൂപ തട്ടിയതായി പരാതി. പെരുവണ്ണാമൂഴി പൂഴിക്കോട് കൈതകുളം നിതിൻ മാത്യുവാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. സിംഗപ്പൂരിൽ ജോലിവിസ നൽകാമെന്ന് പറഞ്ഞ് ചാത്തമംഗലം സ്വദേശിയും ഇയാളുടെ എറണാകുളത്തുള്ള സഹോദരനും സുഹൃത്തുമാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 പേരിൽനിന്നായാണ് പണം തട്ടിയത്. 2010 ജനുവരിയിൽ തുടങ്ങി വിവിധ ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയായിരുന്നുവത്രെ. ആദ്യഗഡുവായി 17,500 രൂപ വീതമാണ് വാങ്ങിയിരുന്നത്. നാലുമാസത്തിനുള്ളിൽ വിസ ശരിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ചേവായൂ൪ സി.ഐ പ്രകാശൻ പടന്നയിലിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.