കോഴിക്കോട്: പ്രായമായവരുടെ സംരക്ഷണത്തിനുളള നിയമം ഫലപ്രദമായി നടപ്പാക്കാൻ കഴിയണമെന്ന് അഡ്വ. ബബിത ബൽരാജ്.
വാ൪ധക്യത്തിൽ മക്കളും പിന്തുട൪ച്ചാവകാശികളും ഉപേക്ഷിക്കുന്നവ൪ക്ക് ആ൪.ഡി.ഒ കോടതിയിൽ പരാതി നൽകാം. 10000 രൂപവരെ പ്രതിമാസ സഹായം ലഭിക്കാൻ അ൪ഹതയുണ്ട്.
പിന്തുട൪ച്ചാവകാശികളിൽ നിന്ന് സഹായവും സംരക്ഷണവും ഉറപ്പുവരുത്താനും കഴിയും. വാ൪ധക്യത്തിൽ ഒറ്റപ്പെടുന്നവരെ കണ്ടെത്താനും നിയമസഹായം നൽകാനും സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും ‘വൃദ്ധരുടെ സംരക്ഷണം - നിയമ വശങ്ങൾ’ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് അവ൪ പറഞ്ഞു. തൻേറടം ജെൻഡ൪ ഫെസ്റ്റിൻെറ ഭാഗമായി സ്വപ്നനഗരിയിൽ നടന്ന വാ൪ധക്യത്തിൽ ‘സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ’ എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അവ൪. തൃശൂ൪ മെഡിക്കൽ കോളജിലെ മനോരോഗ ചികിത്സാ വിഭാഗം പ്രഫ. ഡോ. കെ.എസ്. ഷാജി, കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫ. ഡോ. പി.കെ. ശശിധരൻ, ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പി.കെ. മോഹനൻ എന്നിവ൪ സംസാരിച്ചു. ഡോ. റോഷൻ ബിജ്ലി മോഡറേറ്ററായിരുന്നു. അഡ്വ. നൂ൪ബിന റഷീദ് അതിഥികൾക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.