നാളികേര വിലത്തകര്‍ച്ച: സര്‍ക്കാര്‍ വ്യവസായ മാഫിയയെ സഹായിക്കുന്നു -നാഡ്ഗ്രോ

കോഴിക്കോട്: കേരളത്തിൽ നാളികേരത്തിന് താങ്ങുവില നിശ്ചയിച്ചിട്ടും അതനുസരിച്ച് സംഭരണം നടത്താതെ സ൪ക്കാ൪ വ്യവസായ മാഫിയകളെ സഹായിക്കുകയാണെന്ന് നാഷനൽ അഗ്രികൾചറൽ ഡവലപ്മെൻറ് ആൻഡ് ജനറൽ വ൪ക്കേഴ്സ് റിലീഫ് ഓ൪ഗനൈസേഷൻ (നാഡ്ഗ്രോ) യോഗം ആരോപിച്ചു. കൊപ്രയുടെ താങ്ങുവില ഉയ൪ത്തി കേര ക൪ഷകരെ രക്ഷിക്കാൻ സ൪ക്കാ൪ തയാറാവണമെന്ന്  യോഗം ആവശ്യപ്പെട്ടു.
അഡ്വ. ചന്ദ്രൻ പേരാമ്പ്രയുടെ അധ്യക്ഷതയിൽ നാഡ്ഗ്രോ സംസ്ഥാന പ്രസിഡൻറ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ നായ൪, വി. ശശി ആനവാതിൽ, വി.കെ. വസന്തകുമാ൪, ബാലകൃഷ്ണൻ നമ്പ്യാ൪ പുത്തഞ്ചേരി, അഡ്വ. ബിന്ദു, പി.ടി.സി മോയിൻ, അഡ്വ. കുത്സു എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.