ബംഗാള്‍ തൊഴിലാളിയുടെ കൊല: പ്രതി വലയില്‍

കുന്നംകുളം: പെരുമ്പിലാവ് ആൽത്തറ ആലുംതൈയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊ൪ജിതമാക്കി. ബംഗാൾ ജൽഭായ്പുരിയിൽ ചില്ലുകുടി പരേതനായ ബീറാം റായ്യുടെ മകൻ പ്രദീപ്റായ് (മോട്ടോ-27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് ബംഗാൾ സ്വദേശി സോനു പൊലീസ് കസ്റ്റഡിയിലാണ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സൂചനയുണ്ട്.സോനുവാണ് കൊല്ലപ്പെട്ട പ്രദീപ് റായിയെ കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുമ്പ് പെരുമ്പിലാവിൽ എത്തിച്ചത്. പെരുമ്പിലാവ് സ്വദേശി കിഴക്കൂട്ടയിൽ ജിതേഷിൻെറ ഉടമസ്ഥതയിലുള്ള ഹോളോബ്രിക്സ് നി൪മാണ കമ്പനിയുടെ തൊഴിലാളികളുടെ ക്വാ൪ട്ടേഴ്സിലാണ് മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഞായറാഴ്ച തുറന്ന് പ്രവ൪ത്തിക്കാൻ പൂജാ സാമഗ്രികളുമായി ജിതേഷും അടുത്തബന്ധുവും എത്തിയപ്പോഴാണ് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയിൽ കാണുന്നത്. ഈ കമ്പനിയുടെ അടുത്തുള്ള മറ്റൊരുവീട്ടിൽ കഴിഞ്ഞ നാല് വ൪ഷമായി സോനു ജോലി ചെയ്തുവരികയാണ്. സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുറ്റം ചെയ്തുവെന്നതിനുള്ള സൂചനകൾ ലഭിച്ചിട്ടുള്ളത്. എന്നാൽ, പ്രതിയെക്കുറിച്ച് ചൊവ്വാഴ്ച വ്യക്തമാകുമെന്നാണ് പൊലീസ് ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.