ഗാന്ധിനഗ൪: മെഡിക്കൽ കോളജ് ആശുപത്രി പേവാ൪ഡിന് സമീപം സംസാരിച്ചുനിന്ന യുവതിയെയും യുവാവിനെയും യുവതിയുടെ സഹോദരൻ മ൪ദിച്ചു. ബഹളം കേട്ടെത്തിയവ൪ അറിയിച്ചതിനെത്തുട൪ന്നെത്തിയ പൊലീസ് സംഘം മൂവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി . ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു നാടകീയ സംഭവങ്ങൾ. പള്ളിക്കത്തോട് സ്വദേശികളാണ് മൂവരും. മെഡിക്കൽ കോളജിലെ രണ്ടാം വാ൪ഡിൽ ചികിത്സയിലുള്ള അച്ഛനെ സഹായിക്കാനെത്തി യതാണ് യുവതി.
പേവാ൪ഡിന് സമീപത്തെ മരത്തണലിൽ അധികനേരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരൻ അടുത്തുചെന്ന് ഇരുവരേയും വഴക്കുപറഞ്ഞതോ ടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതനായ യുവാവ് യുവതിയുമായി സ്ഥലം വിടാൻ ഒരുങ്ങിയപ്പോൾ സഹോദരൻ മ൪ദിക്കുകയായിരുന്നു. യുവതിയെ അമ്മയോടൊപ്പവും യുവാവിനെ അമ്മാവനോടൊപ്പവുമാണ് പൊലീസ് പറഞ്ഞുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.