ജാമ്യമെടുക്കാനെത്തിയ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: നിരവധി തവണ വാറൻറ് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന ഡ്രൈവറെ ജാമ്യമെടുക്കാനെത്തിയപ്പോൾ കോടതി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മുഹമ്മ ചാരമംഗലം വട്ടത്തറ സുനിൽ കുമാറിനെയാണ് എറണാകുളം സി.ജെ.എം രണ്ടാം കോടതി റിമാൻഡ് ചെയ്തത്. 2004 ൽ കലൂ൪ ബസ് സ്റ്റാൻഡിൽ നടന്ന അപകടത്തിൽ സുനിൽ കുമാ൪ ഓടിച്ച സ്വകാര്യ ബസിടിച്ച് നെട്ടൂ൪ സ്വദേശിയായ അലീമ (65) മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാറിനെതിരെ നിരവധി തവണ കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇയാൾ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ജാമ്യമെടുക്കാൻ  കോടതിയിൽ എത്തുകയായിരുന്നു. അപ്പോഴാണ്  14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഇയാൾ ഇപ്പോൾ കെ.എസ്.ആ൪.ടി.സി ഡ്രൈവറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.