കൽപറ്റ: നാലാളുകൾ കൂടുന്ന ഇടങ്ങളിൽ തൃശൂർ നസീർ ഇടതടവില്ലാതെ പാടും. ചിലപ്പോൾ പാട്ടിൽ നിറയുന്നത് കരുണയാകും, മറ്റു ചിലപ്പോൾ പ്രതിഷേധമാകും. പ്രളയത്തിൽ മുങ്ങിയവരുടെ കണ്ണീരൊപ്പാനും തെരുവുനായ്ക്കൾ പെരുകുന്നതിനെതിരെ പ്രതിഷേധിക്കാനും നസീർ മണിക്കൂറുകളോളം പാടിയിട്ടുണ്ട്. ജന്മസിദ്ധമായി ലഭിച്ച കല സമൂഹത്തിെൻറ ഉന്നമനത്തിനായി ഉപയോഗിക്കുകയാണ് നസീർ.
ഇപ്പോൾ പിന്നാക്ക ജില്ലയായ വയനാടിനു വേണ്ടിയാണ് ഇൗ തൃശൂർ സ്വദേശിയുടെ പാട്ടുകൾ. നഞ്ചന്‍കോട് -വയനാട് -നിലമ്പൂര്‍ െറയില്‍വേ യഥാർഥ്യമാക്കണമെന്നും രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംഗീത യജ്ഞത്തിലാണ് നസീർ.
ഞായറാഴ്ച കൽപറ്റ അനന്തവീര തിയറ്ററിനു സമീപം സംഗീത പരിപാടി അവതരിപ്പിച്ചു. രാവിലെ ആരംഭിച്ച സംഗീത പരിപാടിയിൽ പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി സിനിമഗാനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഒഴുകിയെത്തി. 353ലധികം ഗാനങ്ങൾ നസീർ ആലപിച്ചു. പാട്ടുകൾക്കിടയിൽ മൗത്ത് ഒാർഗൻ വായിച്ചു, മിമിക്രി അവതരിപ്പിച്ചു. നസീറിന് പിന്തുണയുമായി യാത്രക്കാരും നാട്ടുകാരും എത്തി. രാവിലെ ഒമ്പതിനാരംഭിച്ച ഒറ്റയാൾ േപാരാട്ടം അവസാനിച്ചത് രാത്രി ഒമ്പതിനാണ്. കഴിഞ്ഞ ശനിയാഴ്ച ബത്തേരി മുനിസിപ്പല്‍ കോമ്പൗണ്ടിൽ പരിപാടി അവതരിപ്പിച്ചിരുന്നു.
ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, പ്രസിഡൻറ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് നസീർ. ഇതുവരെ 35,000 ഒപ്പ് ശേഖരിച്ചുകഴിഞ്ഞു. അടുത്തതായി സെക്രേട്ടറിയറ്റിന് മുന്നിലും നിരാഹാരമിരിക്കാനാണ് നസീറിെൻറ തീരുമാനം. നഞ്ചന്‍കോട് -വയനാട് -നിലമ്പൂര്‍ െറയില്‍വേ ആവശ്യവുമായി മുമ്പ് വണ്ടൂരും നിലമ്പൂരും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
113 മണിക്കൂര്‍ തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആളാണ് നസീര്‍. തെരുവുനായ് വിഷയത്തില്‍ 50 നായ്ക്കളുമായി ഡല്‍ഹിയിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഫലമാഗ്രഹിക്കാതെ സ്വന്തം ചെലവിൽ ഉപകരണങ്ങൾ വാടകക്കെടുത്താണ് നസീർ പരിപാടി അവതരിപ്പിക്കുന്നത്. ഗുരുവായൂരിൽ അഭയമില്ലാതെ അലഞ്ഞ 10 അമ്മമാരെ ഏറ്റെടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുന്നുമുണ്ട് നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.