അബൂദബി: കൗമാരക്കാരിയായ ബ്രസീലിയന്‍ മോഡലിനെ അപമാനിച്ചതിന് അറസ്റ്റിലായ ഇന്ത്യന്‍ ഗായകന്‍ മിഖ സിങ്ങിനെ വിട് ടയച്ചുവെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. അബൂദബി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെ തുടർന്നാണ് നടപടി. 17 കാരിയായ മോഡലിന് അശ്ലീല ചിത്രങ്ങള്‍ അയച്ചു എന്ന കേസില്‍ വ്യാഴാഴ്ച രാത്രി ദുബൈയിൽ നിന്നാണ് മിഖ സിങിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ അബൂദബിയിലേക്ക് കൊണ്ടുപോയി.
എന്നാൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി ഇടപെട്ട് മണിക്കൂറുകൾക്കം ഗായകനെ മോചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാമെന്ന ഉറപ്പിലാണ് പൊലീസ് മിഖ സിങിനെ വിട്ടയച്ചത്. കേസിെൻറ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാൻ ഗായകനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
എത്ര ദിവസത്തേക്കാണ് കസ്റ്റഡി എന്നത് വ്യക്തമല്ല. അബൂദബിയില്‍ താമസ വിസയുള്ള മിഖ സിങ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പിടിയിലായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇയാള്‍ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് ചിത്രങ്ങളയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.