ചെന്നൈ: കാവേരി പ്രക്ഷോഭത്തിനിടെ െപാലീസുകാരെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് സൂപ്പർതാരം രജനീകാന്ത്. ട്വിറ്ററിലുടെയാണ് സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രജനി രംഗത്തെത്തിയത്. അക്രമത്തിെൻറ ഏറ്റവും മോശമായ രൂപമാണ് കഴിഞ്ഞ ദിവസം പൊലീസുകാർക്കെതിരെ ഉണ്ടായത്. ഇതിനെ എത്രയും പെെട്ടന്ന് നേരിടണം. അല്ലെങ്കിൽ അത് രാജ്യത്തിന് ആപത്താണ്. ഇത്തരക്കാരെ ശിക്ഷിക്കാൻ കൂടുതൽ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്നും രജനി ട്വിറ്ററിൽ കുറിച്ചു.
வன்முறையின் உச்சகட்டமே சீருடையில் பணிபுரியும் காவலர்கள் தாக்கப்படுவது தான்.இத்தகைய வன்முறை கலாச்சாரத்தை உடனே கிள்ளி எறியவில்லை என்றால் நாட்டுக்கே பேராபத்து.சீருடையில் இருக்கும் காவலர்கள் மீது கை வைப்பவர்களை தண்டிக்க இன்னும் கடுமையான சட்டங்களை நாம் இயற்றவேண்டும். pic.twitter.com/05buIcQ1VS
— Rajinikanth (@rajinikanth) April 11, 2018
പൊലീസുകാരെ പ്രക്ഷോഭകർ അക്രമിക്കുന്നതിെൻറ 23 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയും രജനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ സൂപ്പർ കിങ്സിെൻറ െഎ.പി.എൽ മൽസരത്തിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ചത്. എന്നാൽ, ഇതിെൻറ കാരണമെന്തെന്ന് വ്യക്തമല്ല.
കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ തമിഴ്നാട്ടിൽ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിെൻറ ആദ്യ ഹോം മൽസരത്തിനിടെ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.