2010 ലാണ് അത് സംഭവിച്ചത് തമിഴ് സിനിമാ ലോകത്തിലേക്ക് ആദ്യമായൊരു സ്പൂഫ് ചിത്രം പിറവിയെടുത്തു. സി.എസ് അമുദൻ എന്ന സംവിധായകൻ തമിഴ് മുൻ നിര താരമായ ശിവയുമായി ചേർന്ന് ‘തമിഴ് പടം’ എന്ന സ്പൂഫ് ചിത്രം അവതരിപ്പിച്ചപ്പോൾ തമിഴ്മക്കൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.
തമിഴ് പടത്തിെൻറ രണ്ടാം ഭാഗവുമായി അതേ ടീം വീണ്ടുമെത്തുന്നു എന്ന പുതിയ വാർത്ത തമിഴ് സിനിമാ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘തമിഴ്പടം 2.0’ എന്ന പേര് ചിത്രത്തിന് നൽകിയതും ഇറങ്ങാൻ പോകുന്ന മറ്റൊരു ചിത്രത്തിെന കളിയാക്കുന്നതിെൻറ ഭാഗമായാണ്.
ഫസ്റ്റ് ലുക് പോസ്റ്ററിൽ ചിത്രത്തിെൻറ അണിയറക്കാർ നൽകിയ റിലീസിങ് വിവരങ്ങളിലാണ് മറ്റൊരു കൗതുകം. കുപ്രസിദ്ധ പൈറസി വെബ്സൈറ്റായ തമിൾറോക്കേഴ്സിനിട്ട് ഒരു കൊട്ട് നൽകുന്ന വിധത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. തിയേറ്റർ റിലീസ് ഡേറ്റ് 25.5.2018 എന്നും തമിഴ്റോക്കേഴ്സ് റിലീസ് ഡേറ്റ് 26.5.2018 എന്നുമാണ് നൽകിയത്.
തമിഴ് സിനിമാ മേഖലക്ക് തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന തമിൾറോക്കേഴ്സ്, പുത്തൻ തമിഴ് ചിത്രങ്ങൾ ഇറങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ അവയുടെ ഒറിജിനൽ പ്രിൻറുകളുടെ ടൊറൻറ് റിലീസ് നടത്തി നിർമാതാക്കൾക്ക് നഷ്ടം വരുത്തുക പതിവാണ്. ഏറ്റവും ഒടുവിലായി കാർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിനാണ് തമിൾറോക്കേഴ്സ് പണി കൊടുത്തത്. ചിത്രത്തിെൻറ ബ്ലൂറേ പ്രിൻറുകളടക്കം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് സിനിമാ ലോകത്തെ ഞെട്ടിച്ചു. തെൻറ ചിത്രം തമിൾറോക്കേഴ്സിൽ നിന്നും ഡൗൺലോഡ് ചെയ്ത് കാണണം എന്ന് ഇതിനെ കളിയാക്കി കാർത്തി പറഞ്ഞിരുന്നു.
‘തമിഴ്പടം 2.0’ ടീം നൽകിയ കൊട്ടിന് മറുപടിയായി തമിൾറോക്കേഴ്സ് ഇട്ട പോസ്റ്റാവെട്ട, ചിത്രത്തിെൻ റിലീസിങ് ദിനം തെന്ന പൈറേറ്റ് കോപി ഇറക്കുമെന്നും.
തമിഴിൽ ഇറങ്ങുന്ന മാസ് മസാല ചിത്രങ്ങളെയും ത്രില്ലർ, റൊമാൻറിക് ചിത്രങ്ങളെയും കണക്കിന് കളിയാക്കുന്ന ചിത്രമായിരുന്നു തമിഴ് പടം. തമിഴിലെ സൂപ്പർ താരങ്ങളെയും നായികമാരെയും സംവിധായകരെയും ചിത്രത്തിലൂടെ അടിമുടി ആക്ഷേപിക്കുന്നുണ്ട്. തമിഴ് ചിത്രങ്ങളിൽ കണ്ടുവരുന്ന സ്ഥിരം രീതിയിലുള്ള കഥാ സന്ധർഭങ്ങളെയും സീനുകളെയും ഗാനരംഗങ്ങളെയും ചിത്രം പോസ്റ്റ്മോർട്ടം ചെയ്തു. എങ്കിലും സൂപ്പർ താരങ്ങളുടെ ആരാധകർ ചിത്രത്തെ ആക്രമിച്ചില്ല. ചിത്രം ബോക്സോഫീസിലും വലിയ വിജയമായി.
ചിത്രത്തിെൻ രണ്ടാം ഭാഗത്തിനായി തെന്നിന്ത്യ മുഴുവനായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.