?????? ????? ????????????? ??. ??????????

ബലാൽസംഗത്തിന് സ്ത്രീകളും കാരണക്കാരെന്ന് തമിഴ് സംവിധായകൻ ഭാഗ്യരാജിൻെറ സ്ത്രീവിരുദ്ധ പരാമർശം

‘സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നതിൽ ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തരുത്.. പെണ്ണുങ്ങള ും അതിൽ കുറ്റക്കാരാണ്...’ ഒരുകാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ഒരാളുടെ കമൻറാണിത്. പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജാണ് ഏറ്റവും സ്ത്രീവിരുദ്ധമായ ഇൗ പരാമർശം നടത്തിയത്..

‘കറുത്തുക്കളൈ പതിവു സെയ്’ എന്ന തമിഴ് ചിത്രത്തിൻെറ ഓഡിയോ ലോഞ്ചിങ്ങിനിടയിലായിരുന്നു ഭാഗ്യരാജ് വിവാദമായ പരാമർശം നടത്തിയത്. യുവതലമുറ, മൊബൈൽ ഫോണുകൾക്ക് അടിമയായതിനെക്കുറിച്ച് പരാമർശിക്കുന്നതിനിടയിലാണ് സ്ത്രീകളെ ഏറ്റവും അപമാനിക്കുന്ന പരാമർശമുണ്ടായത്. സ്ത്രീകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെയും മോശമായ ഭാഷയിലാണ് അദ്ദേഹം പരാമർശിച്ചത്.‘പുതിയ തലമുറയിലെ ആണുങ്ങൾ പെണ്ണുങ്ങളെ മാറുന്നതു പോലെയാണ് ഫോണിൻെറ സിം മാറുന്നത്. ചില പുരുഷന്മാർ പറയുന്നത് സ്ത്രീകൾക്ക് രണ്ടും മൂന്നും ഫോണുകളും നിരവധി സിമ്മുകളുമുണ്ടെന്നാണ്’ ഭാഗ്യരാജ് പറയുന്നു.

‘ഊസി ഇടം കുടുത്താ താൻ നൂൽ നുഴയ മുടിയും’ (സൂചി അനുവദിച്ചാലേ നൂൽ കടക്കൂ’) എന്ന സ്ത്രീവിരുദ്ധമായ പഴമൊഴി ഉദ്ധരിച്ചായിരുന്നു ഭാഗ്യരാജിൻെറ പ്രസംഗം.

20ഓളം യുവതികളെ ഒരു സംഘം നിരന്തരമായി ബലാൽസംഗം ചെയ്യുകയും വിഡിയോയിൽ പകർത്തുകയും ചെയ്ത പൊള്ളാച്ചി ലൈംഗികാക്രമണ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഭാഗ്യരാജ് നടത്തിയത്. സ്ത്രീകൾ പരിധി ലംഘിക്കരുതെന്നും സ്ത്രീകൾക്കു ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

ഭാഗ്യരാജിൻെറ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ തമിഴ്നാട്ടിലെ സ്ത്രീ സംഘങ്ങളും ചില സിനിമ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്..

ഭാഗ്യരാജിൻെറ പ്രസംഗത്തിൻെറ വിഡിയോ താഴെ

Full View
Tags:    
News Summary - Tamil director actor K Bhagyaraj misogynistic blame women responsible for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.