ചെന്നൈ: അണ്ണാ ഡി.എം.കെയുടെയും തമിഴ്നാട് സർക്കാറിെൻറയും ഭീഷണിക്കു വഴങ്ങി വിജയ് ചിത്രമായ ‘സർക്കാറി’ലെ രംഗങ്ങൾ വെട്ടിമാറ്റിയതിൽ ആരാധകരുടെ പ്രതിഷേധം. ജയലളിത സർക്കാർ വിതരണം ചെയ്ത സൗജന്യ ലാപ്ടോപുകളും മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുമെല്ലാം വലിച്ചെറിഞ്ഞ് നശിപ്പിച്ചാണ് വിജയ് ആരാധകർ പ്രതിഷേധമറിയിച്ചത്. ഇതിെൻറ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
#ADMK Thondargal See this @ARMurugadoss @actorvijay #SARKAR pic.twitter.com/bhFMF0vScC
— Gokul Vfç (@Gv_Vfc) November 9, 2018
മധുര, തഞ്ചാവൂർ, നാഗപട്ടണം തുടങ്ങിയ ജില്ലകളിലാണ് മുൻ സർക്കാറിെൻറ കാലത്ത് സൗജന്യമായി ലഭിച്ച വീട്ടുപകരണങ്ങൾ പൊതുസ്ഥലത്ത് കൊണ്ടുവന്ന് എറിഞ്ഞു തകർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിലെ സൈബർ ക്രൈം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സർക്കാർ സൗജന്യമായി നൽകിയ മിക്സിയെടുത്ത് തീയിലെറിയുന്ന രംഗം സിനിമയിലുമുണ്ട്.
Compilation of many such videos of burning and breaking freebies of TN government by Vijay Fans. Don't miss any of these mischievous activities. Funny to watch but very sad to see my state is filled with fools to be influenced by actors with vested interests. #Sarkar pic.twitter.com/XROWKJWju4
— Saiganesh (@im_saiganesh) November 9, 2018
ജയലളിതയെയും അണ്ണാ ഡി.എം.കെ സർക്കാറിനെയും നിശിതമായി വിമർശിക്കുന്ന സീനുകൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അണ്ണാ ഡി.എം.കെ പ്രവർത്തകർ സിനിമക്കെതിരെ അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധം ശക്തമായതോടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സും സംവിധായകനായ എ.ആർ. മുരുകദാസും വിവാദ സീനുകൾ ഒഴിവാക്കി പ്രദർശിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
Video of a Vijay fan who had broke the laptop given by #Jayalalithaa just because someone had tore the banner of Vijay. This is what Tamil films with so called social films can achieve. Youngsters following Tamil films are becoming biggest fools. #Sarkar pic.twitter.com/YbCR4asBYv
— Saiganesh (@im_saiganesh) November 9, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.